പ്രളയം വന്നു പുണർന്നെന്റെ നാടിനെ
ചുറ്റും ജലത്താൽ വലഞ്ഞു ജനങ്ങൾ.
പ്രാണരക്ഷക്കായി കേഴുന്നു പലരും
ചിലരുടെ ജീവനോ ഇതിനകം പൊലിഞ്ഞു.
ദുരിതം കണ്ടെന്റെ ഉള്ളം പൊള്ളുന്നു
തീവ്രത കൊണ്ടെന്റെ കണ്ണിലും അണപൊട്ടുന്നു.
ഈശ്വരകൃപയാൽ ഏറെപ്പേർ സുരക്ഷിതർ.
ചിലരോ ennal സ്വയം ഈശ്വരാർ -
തന്നാലാവുംവിധം തണലാക്കുന്നു
കഷ്ടപ്പെടുന്നവർക്ക് കഞ്ഞി വിളമ്പുന്നു.
പുതുതലമുറയുടെ ഊർജം കൊണ്ട്
ഒരുപാടുപേർക്കു ആശ്വാസം എത്തുന്നു.
കൈകോർത്തുനിന്നു ചെറുക്കാം, സോദരേ, ദുരന്തത്തിനെതിരെ വന്മതിൽ പണിയാം.
കലിപൂണ്ട കലികാല കെടുതിയിലും
കനിവിന്റെ തിരകൾ അലയടിക്കട്ടെ.
No comments:
Post a Comment